Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archaeology

3,000 വർഷം പഴക്കമുള്ള കുടുംബപരമ്പര; ലോകത്തിലെ ഏറ്റവും പഴക്കമേറിയ കുടുംബത്തിന്‍റെ അസാധാരണ കഥ

ളുകൾ മാൻഫ്രെഡ് ഹുക്റ്റ്ഹൗസനോടു തമാശയായി ചോദിക്കാറുണ്ട്: ''എന്താ... മൂവായിരം വർഷമായിട്ടും താങ്കൾ ഇവിടെനിന്നു മാറിത്താമസിക്കുന്നില്ലേ...'' ഇതിന് അദ്ദേഹത്തിന്‍റെ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയായിരിക്കും: ''എന്‍റെ പൂർവികർ ഇവിടെയുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ മൂവായിരം വർഷമായെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി...''

അതേ, ഒരു സ്ഥലത്തുതന്നെ 3,000 വർഷമായി തുടരുന്ന ലോകത്തിലെ അപൂർവ കുടുംബം! ജർമനിയിലെ ലോവർ സാക്സണി (Lower Saxony)യിലെ 'ഹുക്റ്റ്ഹൗസൻ' (Huchthausen) എന്ന കുടുംബമാണ് അപൂർവ പാരന്പര്യത്തിന്‍റെ ഉടമകൾ. ലോവർ സാക്സണിയിലെ മാത്രമല്ല, ഒരുപക്ഷേ ലോകത്തിലെ തന്നെ സ്ഥിരീകരിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ വംശചരിത്രമാണ് ഇവരുടേതന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.

1980-ൽ ഹാർസ് (Harz) മലനിരകളുടെ അതിർത്തിയിലുള്ള ലിക്‌റ്റൻസ്‌റ്റൈൻ ഗുഹയിൽ (Lichtenstein Cave) നിന്ന് പുരാവസ്തുഗവേഷകർ മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിൽ വെങ്കലയുഗത്തിലെ (Bronze Age) മനുഷ്യരുടെ ശേഷിപ്പുകളാണ് ഇതെന്നു ഗവേഷകർ കണ്ടെത്തി. പുരാശേഷിപ്പുകളുടെ പരിശോധനകളും പഠനങ്ങളും പുരോഗമിക്കുന്നതിനിടെ, 2007-ൽ നടന്ന ഡിഎൻഎ പരിശോധനയിൽ, അസ്ഥികൂടങ്ങൾക്കു സമീപ പ്രദേശത്തു നൂറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളുടെ ഡിഎൻഎയുമായി അതിശയിപ്പിക്കുന്ന സാമ്യമുള്ളതായി ഗവേഷകർ മനസിലാക്കി. ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന 76-കാരനായ മാൻഫ്രെഡ് ഹുക്റ്റ്ഹൗസൻ, അദ്ദേഹത്തിന്‍റെ 37-കാരനായ മകൻ ഫോൾക്കർ ഹുക്റ്റ്ഹൗസൻ എന്നിവരുടെ ഡിഎൻഎ വെങ്കലയുഗത്തിലെ മനുഷ്യരുടെ ഡിഎൻഎയുമായി പൂർണമായും സാമ്യമുള്ളതായിരുന്നു.

ഇപ്പോഴുള്ളത് 122-ാം തലമുറ
തങ്ങളുടെ കുടുംബപരമ്പര 3,000 വർഷങ്ങൾക്കു മുന്പുണ്ടായിരുന്ന വെങ്കലയുഗ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മാൻഫ്രെഡ് ഹുക്റ്റ്ഹൗസൻ പറഞ്ഞു. യുദ്ധങ്ങളും ക്ഷാമങ്ങളും മഹാമാരികളും അതിജീവിച്ച് 122 തലമുറകളായി തങ്ങളുടെ കുടുംബപരമ്പര ഇവിടെത്തന്നെ തുടരുന്നു എന്നതു തികച്ചും അത്ഭുതകരമെന്നും സ്കൂൾ അധ്യാപകനായിരുന്ന മാൻഫ്രെഡ് പറഞ്ഞു. നിലവിൽ മാൻഫ്രെഡിന്‍റെ കൊച്ചുമക്കളായ രണ്ടു പെൺകുട്ടികളാണ് ഈ പരമ്പരയിലെ 122-ാം തലമുറയിലെ അംഗങ്ങൾ. ഇപ്പോൾ തന്‍റെ വംശാവലിയുടെ ചരിത്രം പഠിക്കാനുള്ള തയാറെടുപ്പിലാണ് മാൻഫ്രെഡ്.

എന്നാൽ, ഫോൾക്കറെ സംബന്ധിച്ചിടത്തോളം, അസാധാരണമായ കുടുംബ ചരിത്രം അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ സ്വാഭാവികമായ ഭാഗം മാത്രമാണ്. ഹാർസ് മലനിരകൾ അതിരിടുന്ന ഈ പ്രദേശത്തോട് തനിക്ക് എപ്പോഴും സ്വന്തം വീടെന്ന പോലെയുള്ള അടുപ്പം തോന്നിയിരുന്നതായി ഫോൾക്കർ പറഞ്ഞു. കുറച്ചുകാലം മ്യൂൺസ്‌റ്റർ നഗരത്തിൽ ജീവിച്ചെങ്കിലും, ഒടുവിൽ അദ്ദേഹം ഇവിടേക്കുതന്നെ തിരിച്ചെത്തുകയായിരുന്നു.
''നിങ്ങൾ എപ്പോഴും നിങ്ങളുടെ വേരുകളിലേക്കുതന്നെ തിരിച്ചെത്തും, മറ്റു സ്ഥലങ്ങളിൽ ചെലവഴിച്ച കാലം, കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ ഒരു ആത്മബന്ധവും സ്വന്തമെന്ന തോന്നലും എപ്പോഴും ഇവിടെയുണ്ടായിരുന്നു...'' ഫോൾക്കർ പറഞ്ഞു.

ഹുക്റ്റ്ഹൗസൻ ഗുഹയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ലാത്തതിനാൽ ബാഡ് ഗ്രുണ്ട് സിറ്റിയിലെ ഈബെർഗ് ഡ്രിപ് സ്‌റ്റോൺ മ്യൂസിയത്തിൽ വെങ്കലയുഗ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളും ഗുഹയുടെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്.

Latest News

Corehub Up